Friday 10 December 2010

കഥയ മമ കഥയ മമ

കഥയല്ല സംഭവ കഥയാണ് ഗുരു ഇവിടെ കുറിക്കുന്നത് .കഥയ മമ കഥയ മമ എന്ന് തലക്കെട്ട്‌ കൊടുത്തത് നാട്ടുകഥകളുടെ   നൈരന്തര്യം ഓര്‍ത്ത്‌ ആണെന്ന്  മാത്രം . ഈ സംഭവം നടന്നിട്ട് കുറഞ്ഞത്‌ നൂറു കൊല്ലത്തിനു അടുത്തു ആയിക്കാണും .കഥയിലെ കഥാപാത്രങ്ങള്‍ ഒന്നും ജീവിച്ചിരിപ്പില്ല എന്ന് പറയേണ്ടതില്ലല്ലോ ? ഞാന്‍ ഈ കഥ കേട്ടത് എന്റെ നാട്ടുകാരന്‍ ആയ ഒരു വ്രദ്ധന്‍ പീടികക്കോലായില്‍ നിന്ന് അവിടെ ചായ കുടിക്കാന്‍ എത്തിയ ശ്രോതാക്കളോട് ഈ കഥ പറയുമ്പോള്‍ ആണ് .എന്റെ നാട്ടിലെ വയസ്സായ ചില  ആള്‍ക്കാര്‍ ഞങ്ങള്‍  നാട്ടുകാര്‍ ബന്ധലടി  എന്ന് വിളിക്കുന്ന ഇത്തരം കഥകള്‍ വിളമ്പുന്നതില്‍ മിടുക്കന്‍മാര്‍ ആണ് . നാടോടി കഥകളുടെ മഹത്തായ പാരമ്പര്യം തന്നെയാണ് ഇത്തരം സംഭവ കഥകളെ പൊടിപ്പും തൊങ്ങലും ചാര്‍ത്തി അവതരിപ്പിക്കാന്‍ ജനതിതികളില്‍ പ്രേരകം ആകുന്നതു . മഹാനായ എഴുത്ത് കാരന്‍ ഇറ്റാലോ കാല്‍വിനോ ഇറ്റാലിയന്‍ നാടോടി കഥകളുടെ സമാഹരത്തിനും പ്ര സിദ്ധീകരിക്കാനും    ആയി അദ്ദേഹത്തിന്റെ വിലപ്പെട്ട സര്‍ഗാത്മക വര്‍ഷങ്ങള്‍ ആണ് നീക്കി വച്ചത് . ആ കഥകള്‍ മനോഹരങ്ങള്‍ ആയിരുന്നു .ഇവിടെ ഗുരു കുറിക്കുന്നത് ഒരു കൊച്ചു സംഭവം മാത്രം , ഇത്തിരി ശ്ലീല രാഹിത്യം തോന്നാം എങ്കിലും അന്നത്തെ നാട്ടു കൂട്ടത്തിന്റെ നടപ്പുരീതി വച്ചു വിലയിരുത്തിയാല്‍ വലിയ കുറ്റം പറയാവതല്ല. രസം മാത്രം കണക്കില്‍എടുത്തും സോദ്ധേശ്യം മാനിച്ചും അത്തരം കാര്യങ്ങളെ പൊറുക്കാം

കഥ നടക്കുന്നത് എന്റെ നാട് ആയ നൂഞ്ഞേരിയില്‍ ആണ് ,ജന്മിത്തവും അതിനു സമ്പൂര്‍ണ്ണ പിന്തുണ കൊടുത്ത ബ്രിട്ടീഷു ഭരണവും കൊടികുത്തി വാഴുന്ന കാലം .ഞങ്ങളുടെ നാട്ടില്‍ ഒരേ ഒരു പൊതു വഴി മാത്രമേ വിശാലമായി ഉള്ളൂ അത് .അധികാരി അമ്മോന്‍ എന്നാ നാട്ടു ഭരണാധികാരിയുടെ ജടുക്ക വണ്ടി പോകാനും പല്ലക്ക് പോകാനും ഉള്ള വഴി ആണ് അത് വഴി നാട്ടു കാരിലെ താഴ്ന്ന ജാതിക്കാര്‍ക്ക് വഴിനടക്കാന്‍ പാടില്ലായിരുന്നു . മുസ്ലിംകള്‍ക്ക് നടക്കാം .അതെങ്ങിനെ ഒപ്പിച്ചു എന്ന് എനിക്കറിയില്ല .മുസ്ലിംകള്‍ അയ്ത്തം വകവെക്കാത്തത് കൊണ്ടോ , ചിലപ്പോള്‍ വണിക്കുകളും കര്‍ഷകരും ഒക്കെ ആയ മാപ്പിളമാരെ ഒഴിവാക്കാന്‍ ആവത്തതിനാലോ ആവണം അവര്‍ക്ക് ചില ഇളവുകള്‍ ഒക്കെ കിട്ടിയിരിക്കുക . എന്റെ നാട്ടില്‍ പല്ലക്ക് ഉപയോഗിച്ചിരുന്ന മമ്മത് ഹാജി   തങ്ങള്‍ എന്ന ദിവ്യനും ഉണ്ടായിരുന്നു .അദ്ദേഹത്തിന്റെ പല്ലക്ക് ഈ വഴി ചുമന്നാണ് അമാലന്മാര്‍ കൊണ്ട് പോയിരുന്നത് . അദ്ദേഹത്തെ ചുമന്നു കൊണ്ട് പോകുന്നവര്‍ അല്ലാ അല്ലാ  എന്ന് ഹാ"കാരം ചേര്‍ത്തു ശബ്ദം ഉണ്ടാക്കുമത്രേ ,ജന്മി പോകുമ്പോള്‍ ഹോയ് ഹോയ് എന്നും . ജന്മ്മിക്കു  അയ്ത്ത ജാതിക്കാരെ അകറ്റുന്നതിന് ആണ് ശബ്ദം എങ്കില്‍ , തങ്ങള്‍ക്കു എന്തിനാണ് ശബ്ദം എന്ന് എനിക്കറിയില്ല .

പറയാന്‍ പോകുന്നത് അയ്ത്തവും ആയി ഭന്ധപ്പെട്ട കഥ ആയതിനാല്‍ ആണ് ഇതത്രയും കാര്യങ്ങള്‍ വ്യക്തമാക്കിയത് .ഈ കഥയിലെ പ്രധാന കഥാപാത്രം മമ്മുഞ്ഞി ഹാജി എന്ന ഒരാള്‍ ആണ് കഥ പറയുന്ന ആളുടെ വിവരണം അനുസരിച്ചു ഒത്ത പൊക്കവും നല്ല തടിയും ഒക്കെ ഉള്ള ആജാന ഭാഹു ,  പരമ ഭക്തനും  ഒപ്പം ധിക്കാരിയും ആയ ഈ മനുഷ്യന്‍ ഭയ ലേശം  ഇല്ലാത്ത ആള്‍ ആയിരുന്നത്രേ , അദ്ധ്വാനിയും കര്‍ഷകനും ആയ ഇദ്ദേഹത്തെ കുറിച്ചു പല കഥകളും ഉണ്ട് .അതില്‍ രസകരം ആയി തോന്നിയ ഒരുകഥയാണ്  ഇത് . എന്റെ നാട് മുണ്ടേരി പ്പുഴയുടെ തീരത്ത്‌ ആണ് .പഴയ കാലത്ത് രണ്ടു തരം കൃഷി    ആണ് പുഴയുടെ രണ്ടു ഭാഗത്തും ആയി ഉണ്ടായിരുന്ന കൈപ്പാട് നിലങ്ങളില്‍ ചെയ്തിരുന്നത് . അതില്‍ ഒന്ന് ഓര്‍ക്കയമ എന്ന ഓര് വെള്ളത്തില്‍ വിളയുന്ന നെല്ലിനം വിതക്കുക .ചതുപ്പില്‍ ഞാറു നാട്ടു  .കര്‍ഷകന്‍ ഇങ്ങു പോരും . പിന്നീട് വിളയുമ്പോള്‍ കൊയ്യാന്‍ മാത്രം പോയാല്‍ മതി.  നൂറു മേനി ഉറപ്പു .മറ്റൊന്ന് ചെമ്മീന്‍ കൃഷി . പുഴയുടെ കരയില്‍ നിന്ന് ഇത്തിരി ഉള്ളിലേക്ക് കുളം പോലെ വെട്ടി പലക ഷട്ടര്‍ ഇട്ടു വയ്ക്കും .വേലിയേറ്റ  സമയത്ത് അതില്‍ കയറുന്ന ചെമ്മീന കുഞ്ഞുങ്ങള്‍ പുറത്തു കടക്കാന്‍ ആവാതെ അതില്‍ തന്നെ പെട്ട് പെരുകും .ചെമ്മീന്‍ വലുതാകുമ്പോള്‍ കോര് വല ഉപയോഗിച്ചു പിടിച്ചു വള്ളങ്ങളില്‍ നിറച്ചു കളങ്ങളില്‍ ഉണക്കി കക്കാട്‌ മാര്‍ക്കറ്റില്‍ കൊണ്ട് പോയി വില്‍ക്കും . ഈ ലാഭകരം ആയതും ഒട്ടും ചെലവ് ഇല്ലാത്തതും ആയ പരിപാടി തൊള്ളായിരത്തി അറുപത്തി നാലിലെ കമ്മുനിസ്ട്ടു മന്ത്രി സഭ നടപ്പാക്കിയ ഇറിഗേഷന്‍ പദ്ധതി [കാട്ടാമ്പള്ളി ] വഴി തകിടം മറിഞ്ഞു പോയി . ചതുപ്പുകള്‍ മണ്ണിലെ രാസമാറ്റത്താല്‍ ഉറഞ്ഞു പോകയും  കക്കാട്‌  പുഴ വറ്റിപ്പോകയും ചെയ്തു എന്നതായിരുന്നു , കണ്ണില്ലാ വികസനം നടപ്പാക്കിയതിന്റെ ഫലം ആയി സംഭവിച്ചത് . [കാട്ടാമ്പള്ളി  കര്‍ഷകരും സോളിടാരിട്ടിക്കാരും ഒക്കെ ചേര്‍ന്ന് നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലം ആയി നാല്പതു കൊല്ലത്തിനു ശേഷം   ഡാമിന്റെ ഷട്ടര്‍ സ്ഥിരമായി ഉയര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചു എന്ന് കേള്‍ക്കുന്നു .ഇനി വീണ്ടും ഓര് വെള്ളം കേറുകയും ഭൂമി പൂര്‍വ സ്ഥ്തിയില്‍ ആവുകയും ചെയ്യുമോ എന്തോ ? ]

കഥ പറഞ്ഞു കാട് കയറി അല്ലേ ?  പറഞ്ഞല്ലോ മമ്മുഞ്ഞി ഹാജി മേല്‍ പറഞ്ഞ പാടത്ത് വിള ഇറക്കുകയും ചെമ്മീന്‍ മഞ്ച  നടത്തുകയും ഒക്കെചെയ്യുന്ന ആള്‍ ആയിരുന്നു .  വിള കൊയ്താല്‍ അദ്ദേഹത്തിന്റെ തറവാട് ആയ കേളോത്ത് എന്ന ഇടത്ത് എത്തിക്കാന്‍ ഹാജിയുടെ പണിക്കാര്‍ ആയ പുലയര്‍ക്കു കുന്നും മേടും കാടും താന്ടെണ്ടി വന്നു .വിശാലം ആയ വെട്ടു വഴി ഉള്ളപ്പോള്‍ അത് വഴി നടക്കാന്‍ ഹരിജങ്ങള്‍ക്ക് അവകാശം ഇല്ലാത്തതിനാല്‍ ചുമടും ആയി വളരെ ഏറെ നടക്കേണ്ടി വരുന്ന അവസ്ത്ത ആയിരുന്നു . ഒരിക്കല്‍ ഹാജി സ്വയം തീരുമാനം എടുത്തു ചുമട്ടു കാര്‍ അധികാരിയുടെ വഴിയില്‍ കൂടി പോകട്ടെ , ചുമട്ടു കാര്‍ക്ക് പേടി ആയിരുന്നു തല പോകുന്ന പണി ആണ് . ഹാജി വിരട്ടി  വടിയും പിടിച്ചു പിറകില്‍ നടന്നു പുലയരെ ജന്മിയുടെ വഴിയിലൂടെ നടത്തി .ചെകുത്താനും കടലിനും ഇടയ്ക്കു എന്നപോലെ ജോലിക്കാര്‍ ചുമടും ആയി നീങ്ങി .ഹാജിയെയും  അവര്‍ക്ക് പേടി ആണ് . അധികാരിയുടെ വീട്ടു പേരും കേളോത്ത് എന്നാണു .കേളോത്തെ വീടിനടുത്ത് എത്തിയപ്പോള്‍ അതാവരുന്നു അമ്മോന്റെ കാര്യസ്ഥന്‍  ഹായ് ഹായ് എന്താ ഈ കാണുന്നേ ഈ വഴി പുലയര് നടക്ക്യേ .പോ പോ വേറെ വഴി മാറി പ്പോ ,അപ്പോള്‍ ഹാജി വന്നു പറഞ്ഞു ഞാനാണ് അവരെ വഴി നടത്തിയത് .നീയാരാ മാറി പ്പോകാന്‍ പറയാന്‍, ഹാജിയെ  അറിയാവുന്ന കാര്യക്കാരന്‍ ദൂരെ മാറി നിന്ന് പറഞ്ഞു ഈ വഴി അധികാരീന്റെ വഴിയാണ് എന്ന് അറിയില്ലേ .തിരിച്ചു പോക .അപ്പോഴാണ്‌ ഹാജിയുടെ ഭാവം മാറിയത് . പോ നായിന്റെ മോനെ നിന്റെ അധികാരീന്റെ അമ്മരെ പറയാന്‍ പാടില്ലാത്ത സ്ഥലം . ഹാജി അതിന്റെ നാടന്‍ പേര് തന്നെ ആണ് ഉപയോഗിച്ചത് . ഗുരു അത് ഇവിടെ പറയുന്നില്ല എന്ന് മാത്രം . ആ നായിന്റെ മോനോട് പോയി പറ  മമ്മൂഞ്ഞി  പുലയന്മാരെ കൊണ്ട് ചെരുപ്പ് ഇടുവിച്ചു ഈ വഴി നടത്തിക്കും . താഴന്ന ജാതിക്കാര്‍ക്ക് മേല്‍ മുണ്ടും  ചെരുപ്പും പാടില്ലാത്ത കാലമാണ് എന്ന് ഓര്‍ക്കുക . ഇത് കേട്ടതേ കാര്യക്കാരന്‍ തിരിഞ്ഞു ഓടി . അധികം നിന്നാല്‍ അടിയും കിട്ടിയേക്കാം .

പ്രശ്നം ഗുരുതരം ആണ് വൈകുന്നേരം അധികാരി ടൂര്‍ കഴിഞ്ഞു എത്തിയപ്പോള്‍ കാര്യസ്ഥന്‍ കാര്യം ബോധിപ്പിച്ചു ,സംഭവം വിവരിച്ചു ,അങ്ങുന്നിനെ വേണ്ടാത്തത് പറഞ്ഞു .എന്താ വേണ്ടാത്തത് പറഞ്ഞത് . അതെനിക്ക് പറയാന്‍ പറ്റാത്തത് ആണ് എന്ന് അയാള്‍ പറഞ്ഞു . ഹാജിയെ വിളിച്ചു കൊണ്ട് വരാന്‍ അയാളെ തന്നെ അധികാരി പറഞ്ഞയച്ചു .ഹാജിയോടു കാര്യം പറഞ്ഞപ്പോള്‍ കാര്യസ്ഥന്ന്റെ ഭാര്യയുടെ വേണ്ടാത്ത സ്ഥലത്തെ കുറിച്ചാണ് ഹാജി പുലഭ്യം പറഞ്ഞത് . മാത്രമല്ല .ഞാന്‍ അങ്ങോട്ട്‌ വരുന്നുണ്ട് എന്ന് നിന്റെ അധികാരി നായിന്റെ മോനോട് പറ എന്നും പറഞ്ഞു . കുറച്ചു  കഴിഞ്ഞു ഹാജി അധികാരിയുടെ മുന്നില്‍ ഹാജര്‍ ആയി . സാന്ദര്‍ഭികമായി പറയട്ടേ ഈ അധികാരി സാത്വികന്‍ ആയിരുന്നു . അധികാരി ആയിരുന്നിട്ടും നാട്ടില്‍ ആരെയെങ്കിലും വല്ലാതെ ഉപദ്രവിച്ചതായി പറഞ്ഞു കേട്ടിട്ടില്ല .   വിചാരണ തുടങ്ങി .ഹാജി നമ്മെ കുറിച്ചു വേണ്ടാത്തത്‌ പറഞ്ഞു എന്ന് നമ്മുടെ കാര്യക്കാരന്‍ പറയുന്നു . മാത്രല്ല പുലയരെ നടത്തി എന്നും . അപ്പോള്‍ ഹാജി പറഞ്ഞു ഞാന്‍ എന്താ പറഞ്ഞത് എന്ന് ഇവന്‍ കേട്ടു എന്നല്ലേ പറയുന്നത് . എന്നീടു കടുപ്പത്തില്‍ ഉച്ചത്തില്‍ ചോദിച്ചു ഞാന്‍ എന്താടാ വേണ്ടാത്തത്‌ പറഞ്ഞത് . കാര്യസ്ഥന്‍ പരുങ്ങി ജന്മിയുടെമുന്നില്‍ എങ്ങിനെ ആ വാക്ക് ഉച്ചരിക്കും , ഹാജിയാണെങ്കില്‍ വിരട്ടുകയും ചെയ്യുന്നു . അപ്പോഴും അയാള്‍ പറഞ്ഞു വേണ്ടാത്തത്‌ പറഞ്ഞു . അപ്പോള്‍ ഹാജി വടിയുമായി ചെന്നു . ഉറക്കെ ചോദിച്ചു ഞാന്‍ എന്താടാ വേണ്ടാത്തത്‌ പറഞ്ഞത് ? .നിവര്‍ത്തി കെട്ടു അയാള്‍ പറഞ്ഞു അധികാരീടെ അമ്മേടെ ഡാഷ് പറഞ്ഞു . അപ്പോള്‍ ഹാജി ഞാന്‍ അങ്ങിനെ ആണോടാ  പറഞ്ഞത്  കാര്യസ്ഥന്‍ അത് ആവര്‍ത്തിച്ചു പറയേണ്ടി വന്നു . അപ്പോള്‍ അധികാരിക്ക്‌ കാര്യം പിടി കിട്ടി . ശപ്പന്‍. ഹാജി വീണ്ടും വീണ്ടും ചോദിക്കും എന്നിട്ട് നിന്നെ കൊണ്ട് അത് എന്റെ മുന്നില്‍ വച്ചു വീണ്ടും വീണ്ടും പറയിക്കും , ഏഭ്യന്‍ എന്റെ മുന്‍നിന്നു പോയേ . ഹാജിയും പോ ഇനി അങ്ങിനെ ഉണ്ടാവരുത് എന്ന തക്കീതോടെ ഹാജിയെയും  വിട്ടു എന്ന് കഥ ,പുലയരെ  നടത്തിയ കഥ ഈ ഭ ഹളത്തില്‍    മുങ്ങി പ്പോകയും ചെയ്തു .

3 comments:

  1. എന്തൊരു കൂതറ എഴുത്ത്‌. എഴുതാനറിയരുതെങ്കില്‍ എഴുതരുത്‌. വെറുതെ ബാക്കിയുള്ളവന്റെ സമയം മെനക്കെടുത്താന്‍. വഴി തെറ്റിപോലും ഇനി ഇത്‌ വഴി വരില്ല. നന്ദി

    ReplyDelete
  2. താങ്കളുടെ പേര് വെ ളു പ്പെടുത്തി യില്ല ,നല്ല അവതരണം ഞാനും നിങ്ങളൂടെ നാട്ടുകാരൻ പഴയ അറിവ് തന്നതിന് ഒരായിരം നന്ദി ഞാൻ കണ്ണോത്ത് കാരയാപ്പ് അഹമ്മദ്

    ReplyDelete
  3. താങ്കളുടെ പേര് വെ ളു പ്പെടുത്തി യില്ല ,നല്ല അവതരണം ഞാനും നിങ്ങളൂടെ നാട്ടുകാരൻ പഴയ അറിവ് തന്നതിന് ഒരായിരം നന്ദി ഞാൻ കണ്ണോത്ത് കാരയാപ്പ് അഹമ്മദ്

    ReplyDelete