Wednesday 14 March 2018

പ്രപഞ്ച ശൂന്യതയില്‍ ഞാനൊരു കണിക ആയിരുന്നില്ലേ,കാഞ്ചന ശോഭയാര്‍ന്നതല്ല,അഞ്ജനകാന്തിയിയന്ന ഘനസാന്ദ്രബിന്ദു . തമതലങ്ങളിലെ ഘനഗൌഹരങ്ങളില്‍തപംകൊള്ളുകയായിരുന്നില്ലേ, പിന്നെപ്പോഴാണു കാലങ്ങളും കാതങ്ങളുംതാണ്ടിനേര്‍ത്ത പ്രകാശ രേണുക്കള്‍ എന്നെ തേടിയെത്തിയത് ? അതെന്നില്‍ നിറച്ച ശാക്തേയകണംആവില്ലേ തെന്നിത്തെറിച്ച് പ്രപഞ്ച വിശാലതയുടെ മഹാപരപ്പുകള്‍ താണ്ടാനുളള ഊര്‍ജ്ജമെന്നില്‍ നിറച്ചിരിക്കുക . പ്രാപഞ്ചിക പഥങ്ങളിലെ അഗാധതകളിലും ഉച്ഛസ്ഥലികളിലും വാതങ്ങളിലും നീന്തിയും പതനംകൊണ്ടും കരേറിയും കോടികോടിയുഗങ്ങള്‍ കാതങ്ങള്‍ താണ്ടി എന്തെന്നറിയാതെ എവിടെന്നറിയാതെ പ്രപഞ്ചകോണില്‍ ഒരിടത്ത്ഒ രുനാള്‍ എത്തിപ്പെട്ട ഞാനെന്ന ശ്യാമാബിന്ദു പ്രണയത്തിന്റെ വശ്യകാന്തികൊണ്ട് എന്തും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ഭൂമിയുടെ കാരുണ്യത്തിന്റെ കരങ്ങളാല്‍ വലിച്ചടുപ്പിക്കപ്പെട്ടു സമുദ്രാന്തര്‍ഭാഗത്തെ മഹാ ഘനശ്യാമശീതാവസ്ഥയില്‍ പതിച്ചു.വീണ്ടും സഹസ്രയുഗങ്ങള്‍ ജീവന്‍റെഉരുവപ്പെടലിനായുള്ളഅടയിരുപ്പ്......

മതി ,ബാക്കി കഥ നിങ്ങള്‍ക്കറിയാം ....