Wednesday 29 September 2010

മക്കളെ കണ്ടു കൊതിച്ചു കൊള്ളീടുക മാമ്പൂവു കണ്ടും കൊതിച്ചു കോള്ളീടുക

എനിക്കായെന്‍ പെണ്ണി നുദരത്തിന്‍ ദാനം 
പൊന്നു തോല്‍ക്കും വെണ്ണിലാകുഞ്ഞുങ്ങള്‍
കണ്ണില്‍ നിലാവുള്ള പൊന്നുമോള്‍ ആദ്യമായ്
പിന്നിലായ് വന്നവന്‍ കള്ളന്‍ കുറുമ്പന്‍

ശാന്തി തന്‍ അമര്ത് നാവില്‍ തൊട്ടാവാം
നാന്മുഖന്‍ തീര്‍ത്തതാ പെണ്‍കുഞ്ഞിനെയെന്നു
കരുതിപ്പോയ് ഞാനന്ന് സാല്ത്ഭുതം സാകൂതം
കരയുയുക ഇല്ലായിരുന്നവള്‍ തീരെ വിശപ്പിനാലല്ലാതെ 

ചുറ്റും കളിപ്പാട്ടംനിരത്തി  ഇരുത്തിയാല്‍
ചിരിച്ചു കളിച്ച്ചേ ഇരുന്നവള്‍ വിശപ്പിന്‍ വിളിവരെ
അമ്മിഞ്ഞ മോന്തി പൈദാഹംതീര്‍ന്നെന്നാല്‍
തൊട്ടിലില്‍ കൈവിരല്‍ ഉറുഞ്ചി ഉറങ്ങുമവള്‍

ഇന്നു വലുതായി എന്നാലുമാശാന്ത ശീലം -
ഉണ്ടുള്ളിലെന്‍ പൊന്‍ മകള്‍ക്ക് മായാതെ
പെണ്‍കുഞ്ഞു പൊന്‍ കുഞ്ഞു തന്നെയാണെന്ന് ,
പറയുന്നു ഞാനിന്നു സംശയമില്ലാതെ .

മകനോ കുറുമ്പന്‍ കറുമ്പന്‍  കലഹപ്രിയന്‍
ചാടിയും ഓടിയും വീട് മറിച്ചിട്ടും -
വെയിലില്‍ മഴയില്‍ കാറ്റില്‍ മദി ച്ചിട്ടും
കൂട്ടുകാരൊത്തു  വഴക്കായ് പിണങ്ങിയും

ഞാന്‍ ഒരാണെന്ന് സ്ഥാപിക്കയാ ണവാന്‍
വേപുത കൊള്ളുന്നതിനാല്‍ അവന്നമ്മ -
ഞാനോ പറയു മവളോട് ,അവനെന്‍ പൊന്‍ മകന്‍
നാളെയീ ലോകം മാറ്റി മറി ക്കേണ്ടോന്‍

നല്‍കണം മക്കള്‍ക്ക്‌ ശിക്ഷണം ശിക്ഷയും
സ്നേഹവും സ്വാതന്ത്ര്യം ഒക്കെ നല്‍കീടുകില്‍
മക്കളെ കണ്ടു കൊതിച്ചു കൊള്ളീടുക
മാമ്പൂവു കണ്ടും കൊതിച്ചു കോള്ളീടുക 

 

Tuesday 28 September 2010

എന്ത് വായിക്കണം എങ്ങിനെ വായിക്കണം

വായനയെ കുറിച്ചു ആണ് ഇന്ന് പറയാന്‍ ഉദ്ദേശിക്കുന്നത് ,എന്ത് വായിക്കണം എങ്ങിനെ വായിക്കണം വായന കൊണ്ട് എന്ത് നേട്ടം പുസ്തകം വില കൊടുത്ത് വാങ്ങേണ്ടത് ഉണ്ടോ എന്നെല്ലാം നമുക്കിന്നു ചര്‍ച്ച ചെയ്യാം , ഈയ്യിടെ ശ്രീ ഹംസ കഞ്ഞിരപ്പള്ളി എന്ന എന്റെ പ്രിയന്‍ ഫേസ് ബുക്കില്‍ സീറോ ഡിഗ്രി എന്ന ചാരുനിവേദിതയുടെ മാസ്റ്റര്‍ പീസ് വായിച്ചതിനു ശേഷം .പൌലോ കൌലോ ഫാനുകാരോട് നിങ്ങളുടെ മുറ്റത്തു ഇതുപോലെ  ക്ലാസ്സിക് കിടക്കുമ്പോള്‍ എന്തിനു പടിഞ്ഞാറും ലത്തീനിലും  ഒക്കെ തിരയുന്നു എന്ന് സൂചിപ്പിക്കുന്ന തരത്തില്‍ ഒരു കുറിപ്പ് ഇടുക ഉണ്ടായി .ഫേസ് ബുക്ക് ശ്രദ്ധിക്കുന്നവര്‍ അത് കണ്ടു കാണും .അപ്പോള്‍ ഗുരുവിനു തോന്നി വായനയെ കുറിച്ചു ഒരു കുറിപ്പ് ഇട്ടാലോ എന്ന് , മുഷിയില്ല എന്നാല്‍ ഈ കുറിപ്പ് തുടങ്ങുന്നു .
എന്താണ് നാം ആദ്യം വായിച്ചു തുടങ്ങിയത് ? തീര്‍ച്ചയായു അത് പാഠ പുസ്തകങ്ങള്‍ തന്നെ .പാഠ പുസ്തകത്തില്‍ എനിക്ക് എന്നും ഇഷ്ടം തോന്നിയത് പാട്ടുകളോട് ആണ് കൂ കൂ തീവണ്ടിയും കൂകി പ്പായും തീ വണ്ടിയും മേരിയുടെ കുഞ്ഞാടും പഞ്ചാര കുഞ്ചുവും  ഒക്കെ അക്ഷരം തിരിയുന്നതിന് മുന്‍പേ മനസ്സില്‍ കുടിയേറി പിന്നീട്  കൊച്ചു സോദ്ദേശ കഥകളും മറ്റും വായിച്ചു മനസ്സില്‍ഷിബി  ചക്രവര്‍ത്തിയായി. പിന്നെ  ചരിത്രത്തില്‍ നിന്ന് ബഹദൂര്‍  സഫറിനെയും മോഹന്‍ റായിയും  ഒക്കെ വായിച്ചെടുത്തു .അപ്പോഴേക്കും മീശ വരാന്‍ തുടങ്ങിയിരുന്നു .മീശ വരാന്‍ തുടങ്ങുമ്പോള്‍ വായന പൈകിളിമുതല്‍ യക്ഷി മുതല്‍ ഷെര്‍ലക്ക്‌ ഹോംസും കോട്ടയം പുഷ്പ നാഥും  വരെ എത്തി അതിലിടയ്ക്ക് നാട്ടില്‍ ചിലരൊക്കെ ബനിയനിനു ഉള്ളില്‍ തിരുകി കൊണ്ട് നടന്നിരുന്ന മഞ്ഞപുസ്തകം കണ്ടെത്തിക്കഴിഞ്ഞിരുന്നു അത് വായിച്ചു ഉറക്കം നഷ്ടപ്പെട്ടു പോകയും ചെയ്തു ഇത് വായനയുടെ ആദ്യഘട്ടം ,അപ്പോഴും പത്രവായന എന്നത് ഒരു മരിച്ചു നോക്കല്‍ മാത്രം ആയി .വീട്ടില്‍ കിട്ടിയിരുന്ന രാഷ്രീയ മാഗസിനുകളും അന്നത്തെ കാലത്ത് നല്ല സടാന്ടെര്‍ഡില്‍ വന്നിരുന്ന ചന്ദ്രിക വീക്കിലിയും,സൌജന്യം കിട്ടിയിരുന്ന സോവിയറ്റ് നാടും ഒക്കെ പുറം ലോകത്തേക്കുള്ള വാതായനം ആയിരുന്നു .
പിന്നീടാണ് ലൈബ്രറിയും പുസ്തക ശാലകളും ഒക്കെ ആയി ബന്ധം വരുന്നത് പുസ്തകത്തില്‍ ആദ്യത്തേത് ബഷീര്‍ തന്നെയാണ് എന്നാണു ഓര്‍മ്മ .അത് രസവും അത്ഭുതവും ഒക്കെ ചേര്‍ന്ന വായനാനുഭവം നല്‍കി .അപ്പോഴേക്ക് വായന ഒഴിച്ചു കൂടാത്തതും പുസ്തകം വില കൊടുത്ത് വാങ്ങാവുന്ന ഒന്ന് ആയും മാറി ,പിന്നീടു വായനയുടെതായ ഒരു ദിവസം ഇല്ലാതെ കടന്നു പോയിട്ടുണ്ടോ എന്ന് സംശയം ആണ് ഇന്നും കിടക്കുന്നതിനു മുന്‍പ് കുറച്ചു നേരം വായിച്ചില്ല എങ്കില്‍ എനിക്ക് ഉറക്കം വരില്ല എന്ന തരത്തില്‍ എനിക്ക് അഡിക്ഷന്‍ ഉണ്ട് . ഇന്നത്തെ എന്റെ വായന എന്നത് ലിമിറ്റ് ലെസ്സ് ആണ് ഇസ്ലാമിക പ്രസിദ്ധീകരണം മുതല്‍ പ്ലേബോയ് മാഗസിന്‍ വരെ ഞാന്‍ ഇന്നും വായിക്കും .സാന്ദ്രബികം ആയി പറയട്ടെ ഖുതുബാത്തും ,രാജ മാര്‍ഗവും ഇസ്സത്ത്‌ ബെഗോവിച്ച്ചും രജാഗാരോടിയും മുഹമ്മദു അസ്ടും ഒക്കെ ഈ രംഗത്ത് തിളങ്ങിയ കാലത്ത് അത് വായിച്ച ആളാണ്‌ ഞാന്‍ ഇന്ന് ആമെഖലയില്‍ ഇസ്ലാമിസ്റ്റുകള്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന് മാത്രമല്ല ,വായന തന്നെ നിര്‍ത്തി വച്ചു ഇല്ലാത്ത ശത്രുവിനെ ഇരുട്ടില്‍ തപ്പി മറ്റുള്ളവരെകൊണ്ട് ഭീകരര്‍ എന്ന് വിളിപ്പിക്കയും എന്നിട്ട് അതിനെ തടയാന്‍ എന്നപേരില്‍ അധര വ്യായാമവും ജിഹാടിലക്കവും നടത്തി സമയം കൊള്ളുക ആണ് ഇസ്ലാമിസ്റ്റുകള്‍ എന്ന് പറയുന്ന കൂട്ടം .മാത്രമല്ല അവര്‍ക്ക് കാപ്സ്യുല്‍ പരുവത്തില്‍ നേത്രത്വം ഉരുട്ടി ക്കൊടുക്കുന്നതല്ലാതെ വിപുല വായനയോ പ്ടനമോ ഈ കൂട്ടര്‍ക്ക് ഇന്ന് ഇല്ല എന്നത് രസകരം ആണ് സങ്കടകരവും ,കുറാന്‍ ഒരു സ്ത്രീ പക്ഷ വായന വായിച്ചിട്ടുണ്ടോ എന്ന്ഈ ജാതി സാട്നത്തോട് ഈയ്യിടെ ചോധിച്ച്ചപ്പോള്‍ അയാള്‍ അങ്ങിനെ ഒരു ആമിനയെ കേട്ടിട്ടേ ഇല്ല .അത് പോകട്ടെ വിഷയം മാറ്റുന്നില്ല തിരിച്ചു വരാം .
എന്ത് വായിക്കണം തുടക്കം ആണെങ്കില്‍ നല്ലത് ലളിത വായന ആണ് നമ്മുടെ വാരാന്ത പതിപ്പുകള്‍ പോലെ ഉള്ളവ വായിക്കാന്‍ ശ്രമിക്കുക ആവശ്യത്തിനുള്ള അറിവും ഭാഷാ പരിചയവും കുറെ രസവും ഒക്കെ അത്തരം പതിപ്പുകളില്‍ നിന്ന് ലഭിക്കും അങ്ങിനെ വായിച്ചു തുടങ്ങുന്ന ഒരാളിന് ക്രമേണ വായനുടെ റേഞ്ച്  ഉയര്‍ത്തി കൊണ്ട് വരാന്‍ സാധിക്കും .പിന്നീടു നമുക്ക് തല്ത്പര്യം ഉള്ള വിഷയങ്ങള്‍ തിരഞ്ഞെടുത്തു വായിക്കുക ശാസ്ത്രം ആണെങ്കില്‍ അത് നോവലോ ചെറു കഥയോ ആണെങ്കില്‍ അത് .നോവല്‍ വായന തന്നെ ഇന്ന് പഴയത് പോലെ അല്ല .മാര്‍ക്വിസിനെ വായിച്ചാല്‍ നിങ്ങള്ക്ക് ഇന്ന് കിട്ടുക ലാറ്റിന്‍ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം വരെ ആണ് പൌലോയെ വായിച്ചാല്‍യൂറോപ്പും ബാള്‍ക്കാനും  മധ്യ ഏഷ്യ മുതല്‍ അറബി  നാട്ടില്‍ വരെ യാത്ര ചെയ്ത ഒരു അനുഭവം ആണ് ഉണ്ടാവുക ,ചാരുനിവേടിത്യെ വായിക്കുന്ന ആള്‍ ഫ്രാന്‍സിലും ,മൊറോക്കോയിലെ എഴുത്തുകാരന്‍ ശുക്രിയുടെ വരെ അടുത്തു എത്തും .ഇന്ന് നോവല്‍ കഥ സാഹിത്യം എന്നത് കാല്‍പനിക രസത്തില്‍ ചുറ്റി ത്തിരിയുകയും എന്റെ നിളാ തടം എന്റെ ഗന്ഗാതടം എന്നമട്ടില്‍ ഗ്ര്‍ഹാതുരതയോടെ ചുറ്റി ത്തിരിയുന്നില്ല .പറഞ്ഞു വന്നത് .ഇന്ന് ഭൂമിശാസ്ത്രം പഠിക്കാനും ബയോളജി പഠിക്കാനും നിങ്ങള്‍ പര്‍ട്ടിക്കുലര്‍ വായന തന്നെ തിരഞ്ഞെടുക്കണം എന്നില്ല പകരം കളക്ടീവ് ആയ വായനയില്‍ നിന്ന് തന്നെ നിങ്ങള്ക്ക് എല്ലാം വായിച്ചു എടുക്കാന്‍ ആവും എന്ന് അര്‍ത്ഥം .കുറെ മുന്‍പ് ജെ ആര്‍ ഇന്ദു ഗോപനോ മറ്റോ എഴുതിയ [എന്റെ മറവി പൊറുക്കുക പേര് തെറ്റി പ്പോകാം ]അയ്സു എന്ന നോവല്‍ നിങ്ങള്‍ ശ്രദ്ധിച്ചുവോ അതൊരു പരീക്ഷണം ആയിരുന്നു .ഇത്രനന്നായി  ശാസ്ത വിഷയം കൈകാര്യം ചെയ്ത ഒരു നോവല്‍ മലയാളത്തില്‍ വന്നിട്ടേയില്ല .എന്നിട്ടും നമ്മുടെ അക്കധമിക് നീരൂപക ശ്രെഷ്ട്ടര്‍ അതിനെ കുറിച്ചു ക മ എന്ന് മിണ്ടിയില്ല .ഇന്നിപ്പോള്‍ അക്കപ്പോരിനെ കുറിച്ചും ഇട്ടിക്കൊരയെ  കുറിച്ചും വല്ലതും പറയുന്നത് തന്നെ നമ്മള്‍ ഒന്നും മിണ്ടിയില്ല എങ്കില്‍ ആരെങ്കിലും മണ്ടന്മാര്‍ ആയത് കൊണ്ടാണ് എന്ന് പറഞ്ഞു കളയുമോ എന്ന് പേടിച്ചു ആണ് .
അപ്പോള്‍ വായന എന്നത് അറിവിന്‌ വേണ്ടി വായിക്കുക എന്നതിനപ്പുറം വിനോദത്തിനായി വായിച്ചാലും നിങ്ങള്ക്ക് വേണ്ടുന്ന അറിവും വിനോദവും നല്‍കാന്‍ ഇന്നത്തെ സാഹിത്യ സ്രഷ്ട്ടികള്‍ക്ക് ആകുന്നുണ്ട് എന്നത് എഴുത്ത് മരിച്ചിട്ടില്ല എന്നതിന്റെയും മരിക്കില്ല എന്നതിന്റെയും തെളിവാണ് .അത് കൊണ്ട് നിങ്ങളുടെ വായനയില്‍ നിന്ന് ഒന്നും ഒഴിവാക്കേണ്ടത് ഇല്ല എന്ന് മാത്രമല്ല കഥയോ കവിതയോ പീരിയോടിക്കു കളോ എന്താണ് ലഭിക്കുക അവ വായിച്ചു നിങ്ങളുടെ കണ്ണ് തെളിച്ചെടുക്കുക ,മാത്രമല്ല പുസ്തകം വില കൊടുത്ത് വാങ്ങുന്നത് ഒരു ശീലം ആക്കുന്നത് ദുര്വ്യ്ത്തിനെ പരിധിയില്‍ വരില്ല എന്നും അറിയുക .നിങ്ങള്‍ ഒരു പക്ഷക്കാരന്‍ ആണ് എങ്കില്‍ തീര്ര്‍ച്ച്ചയായു മ എതിര്‍ പക്ഷത്തെ വായിക്കണം എങ്കില്‍ മാത്രമേ നിങ്ങളുടെ പക്ഷം ന്യായീകരിക്കാന്‍ ഉള്ള കോപ്പ് നിങ്ങള്ക്ക് ലഭ്യമാവൂ എന്നും അറിയുക മറ്റൊന്ന് .വായനക്കാരന്‍ എന്നും വായന ഇല്ലാത്തവനെ കാല്‍ മുന്തിയ ജാതി ആണ് .അവന്റെ മുന്നില്‍ നിങ്ങള്‍ എത്ര സാങ്കേതിക ജ്ഞാനം ഉള്ള ആള്‍ ആണെങ്കില്‍ പോലും ഭുദ്ധിമാന്‍ ആണെങ്കില്‍ പോലും നിങ്ങല്ല്ക്ക് തല്നിവര്‍ത്താന്‍ ആവില്ല അവന്‍ ആര്‍ജ്ജിക്കുന്ന ഞ്ജാനം അആരെയു അടിച്ചിരുത്താന്‍ പ്രാപ്തമത്രേ.

Sunday 26 September 2010

ബലികള്‍ എല്ലാം ഉടയോനു പ്രിയം

വെടി മുഴങ്ങുന്നു അകലെ അകലെ നിന്ന്
എങ്കിലുമെന്റെ നെഞ്ചില്‍ നിന്ന് നിണം കിനിയുന്നു .
അവിടെ കാടിനു തീ പിടിച്ചപ്പോള്‍ ഇവിടെ -
കത്തിയമര്‍ന്നത് എന്റെ ദേഹം

എനിക്ക് ഇന്ന് കിട്ടിയ പ്രഭാത ഭക്ഷണം
ചാപിള്ളയെ വറുത്തെടുത്തത്
ദാഹ നീരായ് ലഭിച്ചത്
പിത്തനീര് വാറ്റിയെടുത്തത്.

നമുക്ക് സമാധാന ദൂതുമായെത്തിയ ഹംസങ്ങളെ
രാത്രി സല്ക്കാരത്തിനു വിഭവ മാക്കം
അന്യരുടെ ആലയിലെ എരുക്കളെ കറക്കം
ക്ഷീരമില്ലെന്നാല്‍ രുധിരമൂറ്റി കുടിക്കാം

ഈ ഇലഞ്ഞി മണം പേറും കാറ്റില്‍ വിഷം തൂറ്റണം
തെളി നീരില്‍ നഞ്ഞു കലക്കണം
കാടുകത്തിച്ച്ചു തെളിക്കണം
അന്യനു അത് ചുടല ആവണം

അന്യന്‍ അന്യനാണ് നിന്റെ ശത്രു
നിന്റെ നിഴല്‍ പോലും അന്യന്‍
അരിയെ അരിഞ്ഞു ബലി നല്‍കണം
ബലികള്‍ എല്ലാം ഉടയോനു പ്രിയം

അറിയുക ഇവിടെ വെടി പ്പുക മൂടും പോള്‍
അവിടെ ദ്രുവ ധവളിമ കറുത്തു   പോകുന്നു
ഇവിടെ കാനനം  കത്തുമ്പോള്‍
അവിടെ മഹാസാഗരം വറ്റുന്നു

നിന്റെഹൃദയം വരണ്ടു വിണ്ടതെങ്കില്‍
ദേഹമെങ്ങിനെ മറൊരുര്‍വരത തേടും
ദേഹി എങ്ങിനെ മഹായാനം ചെയ്യും
ശാന്തി പര്‍വതത്തില്‍ അണയും ,

നിന്റെ നിഴല്‍നിനക്ക്  ശത്രുവെന്നാല്‍  
അന്യനെ അവന്റെ നിഴലിനായി വിട്ടു കൊടുക്കുക
നിനക്ക് നേരെ ചൂണ്ടുന്ന നിന്റെ ശരകൂടത്തിലെ -
അമ്പിന്‍ മുന ഒടിച്ചു കളഞ്ഞേക്കുക .

അവിടെ അഗ്നി ശരം തൊടുത്തു തീ കൊളുത്തിയത് -
നീ തന്നെ എന്നാല്‍ മരിച്ചു വീണതും നീ
നിനക്കതു കാണാകില്ല തിമിരമാണ്എന്നാല്‍ -
എന്റെയീ കണ്ണ് നീ ചൂഴ്ന്നെടുക്കുക 

Saturday 25 September 2010

കാഴ്ച്ചകള്‍ ശബ്ദങ്ങള്‍

ശബ്ദം കേള്‍ക്കുന്നിടത്തെക്ക്  കാഴ്ച്ച പോകുക എന്നത് മനുഷ്യസഹജം എന്ന് മാത്രമല്ല അപകടങ്ങളും മറ്റും തിരിച്ചറിയാന്‍ പ്രക്രതി സന്നിവേശിപ്പിച്ച്ച ഒരു ഉപാധിയുമാണ് . ഇവിടെ പറയുന്നത് എന്റെ നാട്ടു കാഴ്ച്ചയും നാട്ടു ശബ്ദങ്ങളെ കുറിച്ചുമാണ് .അതില്‍ എടുത്തു പറയേണ്ട ശബ്ദം മത്സ്യ വില്‍പനക്കാരന്‍ എരമുള്ളാനിക്ക മുക്കിലെ പീടികയില്‍ മീന്‍ എത്തിക്കഴിഞ്ഞു എന്ന് നാട്ടുകാരെ അറിയിക്കാന്‍ വേണ്ടി കൂവുന്ന ശബ്ദം ആണ് വളരെ ദീര്‍ഘവും മുഴക്കമുള്ളതും ഉയര്‍ന്ന സ്ഥായിയിലും ഉള്ള ആ കൂവല്‍ എനിക്ക് കൂ എന്ന അക്ഷരം കൊണ്ട് ഇവിടെ രേഖപ്പെടുത്താന്‍ ആവില്ല .ഈ കൂവല്‍ അന്നത്തെ ശാന്ത പ്രക്രതിയുള്ള ഗ്രാമ സവിശേഷത കൊണ്ടോ .കൊണ്ക്രീട്ടു കെട്ടിടങ്ങളുടെയും വാഹങ്ങളുടെയും ആധിക്ക്യം ഇല്ലാത്തിരുന്നത് കൊണ്ടോ അന്ന് ഗ്രാമത്തിന്റെ നാനാ ദിക്കിലും എത്തിയിരുന്നു .അപ്പോള്‍ ഉമ്മമാര്‍ പറയും മീനു വന്നെടാ പോയി നാലണയുടെ മത്തി അല്ലെങ്കില്‍ അയല  വാങ്ങിയിട്ട് വാ .നാല് അണക്ക് നൂറു മത്തിവരെ അന്ന് കിട്ടിയിരുന്നു. മത്തി വാങ്ങാന്‍ പോയ ഞാന്‍ ഒരു ചെവി പൊത്തിപ്പിടിച്ചു ഇടയ്ക്കിടയ്ക്ക് അദ്ദേഹം കൂവുന്നത് അല്ത്ഭുതത്തോടെ വാ പൊളിച്ചു നോക്കി നിന്നിട്ടുണ്ട് .അത് കാഴ്ച്ച .പിന്നെയുള്ള ശബ്ദം മുക്ക്രി അന്തുക്ക എന്ന അബ്ദുള്ള സീതി .നൂഞ്ഞേരി ജമായത്ത് പള്ളിയുടെ കോണിക്ക് മുകളില്‍ ഉള്ള തട്ടില്‍ കയറി നിന്ന് കോളാമ്പി ഇല്ലാതിരുന്ന കാലത്ത് ബാങ്ക് വിളിക്കുന്ന ശബ്ദം .അത് നാടിന്റെ എട്ടു ദിക്കിലും പ്രകമ്പനം ആയി എത്തിയിരുന്നു എന്ന് പറയുമ്പോള്‍ എന്റെ കുട്ടിക്കാല അതിശയോക്തി ആണ് ഞാന്‍ പറയുന്നത് എന്ന് നിങ്ങള്ക്ക് തോന്നാം .പക്ഷെ സത്യം ആണ് . എരമുള്ളനിക്ക ഇന്ന് ഉണ്ടെങ്കില്‍ അദ്ദേഹത്തിനു ദൈവം ദീര്‍ഘായുസ്സും ,അബ്ദുള്ള സീതിക്ക് പരലോക സമാധാനവും  ഉണ്ടാവട്ടെ .
അടുത്ത ശബ്ദം കടല്‍ ഇരമ്പുന്ന താണ് .വര്‍ഷ കാലത്ത് ഞങ്ങളുടെ ഗ്രാമത്തിനു പടിഞ്ഞാറു പതിനെട്ടു ഇരുപതു കിലോമീറ്റര്‍ ദൂരെയുള്ള കടലിന്റെ ഇരമ്പം വീട്ടിലിരുന്നു ഞങ്ങള്‍ക്ക് ശ്രവിക്കാന്‍ ആയിരുന്നു .പിന്നീട് ശബ്ദത്തില്‍ കൂടി മാത്രം അറിഞ്ഞിരുന്ന കടലിനെ അടുത്തു കണ്ടപ്പോള്‍ അത് മറ്റൊരു മറക്കാത്ത കാഴ്ച്ചയായി .കണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്ന് മുഴങ്ങിയിരുന്ന സമയം അറിയിക്കാന്‍  ഉള്ള സൈറണ്‍  ന ഗരത്തില്‍ നിന്ന് ദൂരെയായഎന്റെ നാട്ടില്‍   കേള്‍ക്കാമായിരുന്നു. ഇന്ന് വളരെ അടുത്തുള്ള പള്ളിയില്‍ നിന്നുള്ള ഉച്ച ഭാഷിണി ബാങ്കുവിളി വരെ കാതുകള്‍ശബ്ദ  മാലിന്യം നിറഞ്ഞു മരവിച്ഛതിനാല്‍ ആവണം കേള്‍ക്കാന്‍ ആവുന്നില്ല . വീടിനു അഞ്ചു പറമ്പ് അപ്പുറത്തുള്ള കുഷവര്‍ കോട്ടത്തില്‍ നിന്നുള്ള  ശംഖുവിളിയുടെതാണ്‌ .ഈണവും മുഴക്കവും ചേര്‍ന്ന ശന്ഖിനുമാത്രം  തീര്‍ക്കാന്‍ കഴിയുന്ന ആ ശബ്ദം ഉയരുമ്പോള്‍ മണ്ണില്‍ കളിച്ചു മദിച്ചു കരിമാടിക്കുട്ടന്‍ മാര്‍ പോലുള്ള മക്കളോട് പോയി കുളിച്ചു വീട്ടില്‍ കയറാന്‍ പറയും ഉമ്മ .കാവിലെ ഊത്ത് കഴിഞ്ഞു ശൈത്താന്‍ മാര്‍ ഇറങ്ങാന്‍ തുടങ്ങും വേഗം പൊരയില്‍ കേറ് . ശൈത്താന്‍ ഉറക്കത്തിലെ കാഴ്ച്ചയായി വന്നു പേടി പ്പെടുത്തി . വിദൂരങ്ങളില്‍ തെയ്യം കെട്ടിയാടുമ്പോള്‍ ഉയരുന്ന ചെണ്ട ശബ്ദവും ദിക്കുകള്‍ ഭേദിച്ചു കാതുകളില്‍ എത്തി .പിന്നീട് തെയ്യം എന്റെ കാഴ്ച്ചകളില്‍ ഒഴിച്ചു കൂടാന്‍ ആവാത്ത ഒരിനം ആയി .ചെറുപ്പത്തില്‍ കാഴ്ച്ചയും ശബ്ദവും ആയി വന്നെത്തിയ പൂരം നാട്ടിട വഴികളിലൂടെ പട്ടുടുത്തു വാളും ചിലങ്കയും ആയി ശംഖു വിളിയുടെയും അകമ്പടിയോടെ കടന്നുപോയപ്പോള്‍ മുന്നില്‍ നടക്കുന്ന ആള്‍ കയ്യില്‍ എന്തിനാണ് കോല്‍ വിളക്ക് കത്തിച്ചു ഈ നട്ടുച്ചയില്‍ പിടിച്ചിരിക്കുന്നത് ,.എന്ന കാഴ്ച്ചയില്‍  ഞാന്‍ സന്ദേഹി ആയി .
ആകാശത്തില്‍ വളരെ ഉയരത്തില്‍ പറന്നിരുന്ന എപ്പോഴെങ്കിലും കാണാന്‍ കഴിഞ്ഞിരുന്ന വിമാനം ഇരമ്പുന്ന ശബ്ദം കേട്ടാല്‍ ഞങ്ങള്‍ കുട്ടികള്‍ ആകാഴ്ച്ച  തെങ്ങിന്‍ തലപ്പുകൊണ്ട് മറഞ്ഞു പോകാതിരിക്കാന്‍ നെല്‍ കളത്തിലേക്ക്‌ ഓടി . അവിടെ എത്തുംപോഴാവും കറുത്ത മേഘങ്ങളില്‍ മറഞ്ഞു വിമാനം കാണാതാവുക .അതും അല്ത്ഭുതത്തോടെ നോക്കി നിന്നു. എപ്പോഴെങ്കിലും ഗ്രാമത്തിനു മുകളിലൂടെ ഹെലികോപ്റ്ററുകള്‍ വലിയ ശബ്ധട്ടോടെ താണ് പരന്നു പോകുമ്പോള്‍ ക്ലാസ്സ് മുറികളില്‍ നിന്ന് വിമാനം എന്ന് പറഞ്ഞു പുറത്തു ചാടുന്നത് അന്ന് അധ്യാപകര് തടഞ്ഞില്ല . അവരും വിചാരിച്ചിട്ടുണ്ടാവും കുട്ടികളുടെ കൌതുക കാഴ്ച്ചകളെ തടയുന്നത് ശരിയല്ല എന്ന്. ഇന്ന് അങ്ങിനെ തന്നെയാണോ എന്നറിയില്ല .ഇന്ന് കുട്ടികള്‍ക്ക് വിമാനത്തില്‍ പറക്കാന്‍ വരെ അവസരം ഒരുക്കാന്‍ ആവും എന്ന് തോന്നുന്നു. പിന്നെന്തിനു ആകാശ കാഴ്ച്ച . ഓട്ടു ഓട്ടു പാത്രങ്ങളെയ,  അമ്മികൊത്താന്‍ ഉണ്ടോ അമ്മീ ,ഉമ്മാ കലം വേണോ , ഇങ്ങനെ ഈണത്തില്‍ ഉള്ള അനേക ശബ്ദങ്ങള്‍ ഗ്രാമ വഴികളില്‍ കൂടി കടന്നു പോയി .ഊട്ടു ഉത്സവത്തിനും ഉത്ത്ര വിളക്ക് ഉത്സവത്തിനും വള ചെട്ടികള്‍ വള വളേ എന്ന് വിളിച്ചു നടന്നു നീങ്ങിയപ്പോള്‍ ഉമ്മ പെണ്ണുങ്ങള്‍ ചെട്ടിച്ച്ചീ ഇവിടെ വാ എന്ന് നീട്ടി വിളിച്ചു വളയുടെ വര്‍ണ്ണ കാഴ്ച്ചകളില്‍ മുഴുകി കുട്ടികള്‍ ഇരിക്കുമെന്നാലും ,.തിരിച്ചു പോകുന്ന ചെട്ടിച്ചിയുടെ പിറകെ കൂടി വളി വളീ എന്ന് കുസ്രതി വിളി വിളിച്ചു .    ഗ്രാമത്തില്‍ എപ്പോഴെങ്കിലും എത്തുന്ന ആനയുടെ ചിന്നം വിളിയും .ആ കുംഭി ഗംഭീരന്റെ കാഴ്ച്ചയും നഷ്ട്ടപ്പെടാതിരിക്കാന്‍ കുട്ടികള്‍ സ്കൂള്‍ മുടക്കി പിന്നാലെ കൂടി , ഇന്ന് ഈ ശബ്ദങ്ങള്‍ എവിടെ പോയി മറഞ്ഞു എന്തുകൊണ്ട് കടലിരമ്പുന്നത്‌ കാതോര്‍ത്താല്‍ കേള്‍ക്കാന്‍ കഴിയുന്നില്ല .പോപ്പുലേഷന്‍  കൂടിയത് കാരണം  ശബ്ദത്തിന് നേര്‍രേഖയില്‍ സഞ്ചരി ച്ചു എത്താന്‍ കഴിയാത്തതും വാഹങ്ങളും  ഫാക്റ്ററികളും തീര്‍ക്കുന്ന ബഹളത്തില്‍ കൂടി ക്കുഴഞ്ഞു പോകുന്നതും ആവണം ,പൂരത്തിന്റെ  താളാത്മകം ആയ വരവിനു പകരം കോലാഹലം ആയി അത് പരിണമി ച്ചിരിക്കണം .

നാട്ടു വഴികളില്‍ കൂടി നടന്നു നീങ്ങിയ വണിക്കുകളെ നമുക്കിന്നു ആവശ്യം ഇല്ല .മെട്രോ മാര്‍ക്കറ്റില്‍ പണം ഒഴുക്കിയാല്‍ പോള അപ്പം മുതല്‍ പഞ്ചാര പാറ്റയും ,ചൈന യില്‍ നിന്നുള്ള വളകളും വരെ കിട്ടും എന്നത് കൊണ്ട് ചെട്ടിച്ചിയെ കാത്തിരിക്കേണ്ട .ഒരു മാസം വേണ്ടുന്ന മത്സ്യം വരെ ഫ്രീസ് ചെയ്തു സൂക്ഷിക്കാന്‍ സംവിധാനം ആധുനിക  അടുക്കളയില്‍ നാം ഒരുക്കി ക്കഴിഞ്ഞു .പിന്നെ എന്തിനു മുക്കിലെ പീടികയില്‍ പോയി ചീഞ്ഞ മത്തി വാങ്ങണം .മത്തി വാങ്ങാന്‍ പോകുന്നില്ലെങ്കില്‍ എന്തിനു ഏറമുല്ലാനിക്ക തന്റെ ഗംഭീര ശബ്ദത്തില്‍   കൂവണം .  പഴയ കാലത്തില്‍ തന്നെ ചുറ്റി തിരിഞ്ഞു നൊസ്റ്റാള്‍ജിയയില്‍ അഭിരമിക്കുക ഈ കുറിപ്പിന്റെ ലക്‌ഷ്യം അല്ല .ഓരോ ഗ്രാമത്തിലും ഇങ്ങിനെ ഓരോന്ന് സവിശേഷം ആയി ഉണ്ടായിരുന്നു .എന്ന് ഓര്‍ത്തെടുക്കല്‍ ആണ് . അവസാനമായി പേര് മറന്നുപോയ ഒരു ഞ്ജാന വ്രദ്ധനെ കുറിച്ചു കൂടി പറഞ്ഞു നിര്‍ത്താം .അതി മനോഹര ശബ്ദത്തില്‍ ബദര്‍ പടപ്പാട്ടും കിസ്സ പാട്ടുകളും പാടി ഞങ്ങള്‍ കുട്ടികളെയും മുതിര്‍ന്നവരെയും പാട്ടിന്റെ മായിക ലോകത്ത് എത്തിച്ചിരുന്ന വെളുത്തു കൊലുന്നനെയുള്ള വെളുത്ത നിറവും വെളുത്ത വസ്ത്ര ധാരിയും ആയിരുന്ന സൌമ്യന്‍ ആയ മനുഷ്യന്‍ അദ്ദേഹം ഗാട്ട് കടന്നു വരുമ്പോള്‍ ഉമ്മ പറയും ബാവുക്ക [അങ്ങനെയോ മറ്റോ ആണ് പേര് ,എന്റെ മറവി ആ അല്ത്മാവ് പൊറുക്കട്ടെ ] വരുന്നുണ്ട് ആ കസേര ഒന്ന് തുടച്ചു കൊടുക്ക്‌ .ശുഭ്ര വസ്ത്രത്തില്‍ പൊടി പറ്റുന്നത് ഒരു പക്ഷെ അദ്ദേഹം ഇഷ്ട്ടപ്പെട്ടിരിക്കില്ല  .പക്ഷെ ഞങ്ങള്‍ക്ക് ഒപ്പം എല്ലാം അദ്ദേഹവും പങ്കിട്ടു .പാട്ടുകള്‍ പാടി ഏറെ നേരം അദ്ദേഹം ഇരുന്നു .ചുറ്റും ഞങ്ങള്‍ കുട്ടികളും .അടുക്കളയില്‍ നിന്നു സ്ത്രീകള്‍ ഉമ്മര്‍ വാതിലിനു മറഞ്ഞു നിന്നു ആ പാട്ട് കേട്ടു

അതെ മാര്‍ക്സ് പറഞ്ഞു അന്യന്റെ ശബ്ദം മറ്റൊരാളിന്റെ കാതില്‍  സംഗീതം പോലെ ശ്രവിക്കാന്‍ ആവുന്ന കാലം എന്ന്. ഒരു പക്ഷെ അത് കുട്ടിക്കാലം ആയിരുന്നു . ഇനി അങ്ങിനെ ഒരു കാലം സ്വപ്നം കാണുന്നത്  വ്രഥാ വ്യാമം ആണ് .

*പോള   മ്ര്‍ദുവായ വായില്‍ ഇട്ടാല്‍ അലിഞ്ഞു പോകുന്ന തരത്തില്‍ ഉള്ള അപ്പം
*പഞ്ചാര പാറ്റ  മുട്ട വെള്ളയും പഞ്ചസാരയു ചേര്‍ത്തു ഉണ്ടാക്കുന്ന പലഹാരം 

Saturday 18 September 2010

മറ്റെന്തുള്ളൂ കരണീയം .

ഓരോ കുഞ്ഞും ജനിക്കുന്നത് ഏക ദൈവ വിശ്വാസി ആയി ആണ് എന്നും ഒരു സമുദായത്തില്‍ അല്ലാതെ ഒരു കുഞ്ഞു ജനിക്കുന്നില്ല എന്ന് വേദപുസ്തകത്തില്‍ നിന്നും ഹദീസില്‍ നിന്നും ഉദ്ധരിച്ചു വിദ്വാന്‍ ഗുരു ഭഗവന്‍ .അദ്ദേഹത്തിന്റെ ഉദ്ധാരണത്തിന് പോത്തകത്തിന്റെ പിന്‍ബലം ഉള്ളത് കൊണ്ട് നാം വിശ്വാസികള്‍ ഒരുതരത്തിലും സംശയിക്കേണ്ടതില്ല .പക്ഷെ ഗുരു എന്നും സന്ദേഹി ആണ് അത് കൊണ്ട് ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു .
ഒരു മനുഷ്യ ശിശു ജനിച്ചു വളരെ കഴിഞ്ഞു മാത്രം ആണ് അവന്റെ തലച്ചോര്‍ വികസിക്കുന്നത് എന്നത് വിശ്വാസി ശാസ്ത്ര കാരനും അവിശ്വാസി ശാസ്ത്ര കാരനും ഒക്കെ അടങ്ങുന്ന ശാസ്ത്ര ലോകം വിശ്വസിക്കുന്നത് .അങ്ങിനെ എങ്കില്‍ വിശ്വാസം എങ്ങിനെയാണ് പ്രിമെച്ച്വാര്‍  ആയ ഒരു തലച്ചോറില്‍ ദൈവം സന്നിവേഷിപ്പിച്ചിരിക്കുക . അങ്ങിനെ സന്നിവേഷിപ്പിച്ച്ച ഒരു വിശ്വാസം വളരുന്നതിന് അനുസരിച്ചു മാറ്റാന്‍ എങ്ങിനെ അവന്റെ അമ്മക്ക് അച്ഛനു കഴിയുന്നു .ദൈവത്തെ മറികടക്കാന്‍ ആരാണ് കഴിവ് കൊടുത്തത് .മാത്രമല്ല ദൈവം തന്നെ പറയുന്നു ഒരാളെ ഹിദായത്തില്‍ ആക്കുക ദൈവത്തിന്റെ ഇച്ഛയില്‍ പെട്ടത് ആണ് എന്ന് .ഇച്ച്ചക്ക് അനുസരിച്ചു ദൈവം നേരത്തെ പറഞ്ഞ ഘട്ടത്തില്‍ തന്നെ അവന്റെ തലയില്‍ ഏക ദൈവ വിശ്വാസം ഫീട് ചെയ്തിട്ടും സത്താണോ മറ്റു മതങ്ങള്‍ക്കോ ആകുട്ടിയെ മാറ്റി എടുക്കാന്‍ കഴിയുന്നു എങ്കില്‍ പ്രിയ ഗുരോ ദൈവം പരാജയപ്പെടുകയും സാത്താന്‍ വിജയിക്കയും ,അവന്റെ അമ്മയും അച്ഛനും അടങ്ങുന്ന സമൂഹത്തിനു ദൈവത്തെ മറികടക്കാന്‍ ആകുകയും ചെയ്തു എന്ന് വരികയല്ലേ ?
ഇനി ഇത്ര പ്രീ പ്ലാനെട് ആയി മനുഷ്യനെ സ്ര്ഷിട്ടിച്ച്ചു തലയില്‍ ഏക ദൈവ വിശ്വാസം നിറച്ചു  ഭൂമിയില്‍ തന്നെ ആരാധിക്കാനായി അയച്ച മനുഷ്യന്‍ പിന്നെ വഴിപിഴച്ചു പോകും എന്ന് ദൈവം തീരുമാനിച്ചതിന്‍ പ്രകാരം ആണോ ലക്ഷം ലക്ഷം പ്രവാചകന്മാരെ ഭൂമിയില്‍ അയക്കേണ്ടി വന്നത് ? അപ്പോള്‍ ദൈവം കരുതിക്കൂട്ടി മനുഷ്യനെ ഏക ദൈവം എന്ന അവനെ വിശ്വസിക്കാന്‍ വേണ്ടി സ്ര്ഷ്ടിച്ച്ച ഈ സാദനം പിഴക്കും എന്ന് മനസ്സിലാക്കുകയും എന്നിട്ട് അത് തടയാനുള്ള സോഫ്റ്റ്‌ വേര്‍ ഘടിപ്പിക്കാതെ ഭൂമിയില്‍ മനുഷ്യനെ വ്യാപിപ്പിച്ചത് എന്തിനു ? അത് ചെയ്തിരുന്നു എങ്കില്‍ ഇത്രയും പ്രവാചക തൊഴിലാളികളും പ്രബോധനവും യുദ്ധവും മറ്റും വേണ്ടി വരുമായിരുന്നോ ?
ഇന്നും മനുഷ്യനെ മതം മാറ്റാനും മറ്റുമായി ശ്രമിക്കേണ്ട ദൌത്യം നാട്ടില്‍ മുപ്പ്ത്തിമുക്ക്കൊടി സംഘടനകള്‍ക്ക് ഏറ്റെടുക്കേണ്ടി വരിക വേണ്ടി വരില്ലായിരുന്നല്ലോ ? ഈ പരിപാടി ജനിക്കും മുന്‍പ് തന്നെ തലയില്‍ രേഖപ്പെടുത്തിയ ദൈവം തന്നെയാണ് മനുഷ്യന്റെ ചിന്ത നിയന്ത്രിക്കുന്നത്‌ എന്ന സത്യം  നില നില്‍ക്കെ മനുഷ്യന്‍ ദൈവ നിഷേധിയോ ബ ഹുദൈവ ആരാധകനോ ഒക്കെ ആയി മാറുന്നത് ദൈവം അറിഞ്ഞു കൊണ്ട് തന്നെ എന്നതും നിസ്ത്രക്കം തന്നെ പിന്നെ എന്തിനു മനുഷ്യനെ നരകത്തില്‍ ഇട്ടു ശിക്ഷിക്കണം എന്ന് വിശദീകരിക്കേണ്ട ബാധ്യത ഗുരുവിനു ഉണ്ട് . ഇനി അതിനു ഉത്തരം മനുഷ്യന് ചിന്തിക്കാനും സത്യം കണ്ടെത്താനും ഉള്ള വിവേകം, വിശേഷ ബു ദ്ധി നല്‍കിയാണ്‌ ദൈവം ഭൂമിയില്‍ അയച്ചത് എന്ന് ആണ് എങ്കില്‍ , നേരത്തെ തന്നെ തലച്ചോറില്‍ സന്നിവേഷിക്കപ്പെട്ട ഒരു കാര്യം പിന്നീട് മറ്റുള്ളവര്‍ മാറ്റുകയും അത് ദൈവം തടയാതെ ഇരിക്കയും ചെയ്തിരിക്കെ ,ഈ വിശേഷ ബുദ്ധിയെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് നമ്മുടെ ചിന്തയെ നിയന്ത്രിക്കുന്നത് എന്നത് കൊണ്ട് തന്നെ മനുഷ്യന്റെ പ്രവര്‍ത്തിക്കും ചിന്തക്കും മേല്‍ മനുഷ്യന് ഒരു വിധ നിയന്ത്രണം ഇല്ല എന്ന് തെളിയുന്നു. അങ്ങിനെ എങ്കില്‍ മനുഷ്യനെ എല്ലാതരത്തിലും തന്റെ ഇച്ചാനുസാരം മാറ്റി മറിക്കയും ,നന്മ തിന്മകള്‍ അവനെ കൊണ്ട് ചെയ്യിക്കയും ഒക്കെ ചെയ്യിപ്പിച്ചിട്ട്  രക്ഷാ ശിക്ഷകള്‍ അവന്റെ മേല്‍ അടിച്ചെല്പിക്കുന്നത് നീതിയോ ?
ഒരു മില്ലത്തില്‍ ആയിക്കൊണ്ട്‌ മനുഷ്യന്റെ തലച്ചോറില്‍ ആദ്യം തന്നെ ദൈവത്തില്‍ ഉള്ള വിശ്വാസം ഫീട് ചെയ്തു ഭൂമിയില്‍ വിഹരിക്കാന്‍ വിട്ട മനുഷ്യനെ പിന്നീടുനിര്‍മ്മാതാവ്തന്നെ പിഴപ്പിക്കാന്‍ മറ്റുള്ളവരെ ഏല്പിക്കുക എന്നിട്ട് ആയിരക്കണക്കിന് വേദവും ലക്ഷക്കണക്കിന്‌ ദൂതന്‍ മാറ് ഒക്കെ അവരില്‍ നിന്ന് തന്നെ സ്രഷ്ട്ടിക്കുക  ,അതിനു നൂറായിരം വര്‍ഷത്തെ പ്രയത്നവും മനുഷ്യോര്‍ജ്ജവും നിരന്തര സംഘര്‍ഷവും വേണ്ടി വരിക ഗുരോ താങ്കള്‍ക്കു ദൈവം തന്ന വിശേഷ ബുദ്ധി ഉപയോഗിച്ചു ഒന്ന് വിശകലനം ചെയ്തു ഈയ്യുള്ളവന്റെ സന്ദേഹം പരിഹരിച്ചാലും ,ഇനി ഇങ്ങിനെ ഒക്കെ ചെയ്യുന്നത് ദൈവത്തിന്റെ പരമാധികാരത്തില്‍ പെട്ടത് ആണ് എന്നാണു ഉത്തരം എങ്കില്‍ ഈ പിരാന്തന്‍ ദൈവത്തെയും അവന്റെ പിരാന്തന്‍ പ്രവര്‍ത്തികളെയും രണ്ടു കയ്യും നീട്ടി സ്വീകരിക്കുക എന്നല്ലാതെ മറ്റെന്തുള്ളൂ കരണീയം .
ഓരോ കുഞ്ഞും ജനിക്കുന്നത് ഒരുമില്ലത്തില്‍ [സമുദായത്തില്‍ ] ആണ് എന്നും ദൈവം സ്രഷ്ടി നടത്തുമ്പോള്‍  തന്നെ ഇയാള്‍ ഇന്ന സമുദായത്തില്‍ ആണ് ennu

Wednesday 15 September 2010

ozone day

ഇന്ന് സെപ്ടംബര്‍ പതിനാറു ലോകം ഓസോണ്‍  ദിനം ആചരിക്കുന്നു .എന്താണ് ഓസോണ്‍ സാദാരണ ഓക്സിജന് രണ്ടു ആറ്റംആണ് എങ്കില്‍ മൂന്നു ആറ്റം ഘ്ടനയോടെ[o3 ] ഉള്ള അന്തരീക്ഷ മുകള്‍ പാളിയെ ആണ് ഓസോണ്‍ പാളി എന്ന് പറയുന്നത് എന്താണ് ഇത് ചെയുന്ന ധര്‍മം ഭൂമിക്കു   മുകളില്‍ ഒരു കുട പോലെ വര്‍ത്തിച്ചു സൂര്യനില്‍ നിന്നും മറ്റു നക്ഷത്ര ജാലങ്ങളില്‍ നിന്നുമൊക്കെ ഭൂമിയില്‍ പതിക്കുന്ന രേസുകളെ തടഞ്ഞു ഭൂമിയെ അണുവികിരണ    മുക്തം ആക്കുകയും വാസയോഗ്യം ആക്കി നിലനിര്‍ത്തുകയും ആണ് പ്രധാന ധര്‍മം .
പക്ഷെ ഇന്ന് ഭൂമിയില്‍ നിന്ന് തള്ളപ്പെടുന്ന ഹരിത ഗ്രഹ വാതകങ്ങള്‍കാരണം ഈ സംരക്ഷണ പാളിക്ക് വിള്ളല്‍ വന്നിരിക്കുന്നു അതിനു തടയിടണം എങ്കില്‍ വന്‍തോതില്‍ വ്യാവസായിക വല്കരണം നടന്ന രാഷ്ട്രങ്ങള്‍ അവരുടെ ഫാക്ടറികളില്‍ നിന്നും മറ്റും തള്ളുന്ന പുക മാലിന്യങ്ങള്‍ നിയന്ത്രിച്ച്ചേപറ്റൂ .അതിനു വേണ്ടി നടന്ന പലചര്‍ച്ച കളും   അമേരിക്കപോലെയുള്ള വ്യാവസായിക രാഷ്ട്രങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളാല്‍ മുടങ്ങിപ്പോകുക ഉണ്ടായി .ഇന്നും എന്ത് ചെയ്യണം എന്നറിയാതെ ശാസ്ത്രലോകം മിഴിച്ചു നില്‍ക്കുകയും ആണ് ,എങ്കിലും പ്രക്രതി തന്നെ മുന്‍കയ്യെടുത്തു വിള്ളല്‍ കുറച്ചു കൊണ്ട് വന്നിട്ടുണ്ട് എന്ന് ഈയ്യിടെവായിച്ചു .അത് ശുഭോധാര്‍ക്കം തന്നെ .എങ്കിലും നാം നമ്മുടെ കടമ ചെയ്തില്ല എങ്കില്‍ ലോകത്തെ ഏറ്റവും മനോഹരവും വാസയോഗ്യവും ആയ ഈ ഭൂഗ്രഹം ഇല്ലാതായേക്കും.  ഇവിടെ നമുക്ക് ചെയ്യാനായി ഉള്ളത് വല്ലതുമുണ്ടോ ? വ്യക്തികള്‍ എന്ന നിലക്ക് ,തീര്‍ച്ചയായും ഹരിത ഗ്രഹ വാതകങ്ങള്‍ തള്ളുന്നതില്‍ വാഹനങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കു ഉണ്ട് പ്രതെകിച്ച്ചു കാര്‍ബണ്‍ മോനോക്സൈട്പോലുള്ള വിഷ വാതകങ്ങള്‍ ,അപ്പോള്‍ ഈറ്റവും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം വാഹനം ഓടിക്കുകയും .വെറുതെ ഊരുച്ചുറ്റാനും മറ്റുമായി ഇന്ധനം  എരിച്ചു കളയാതെ ,ടൂര്‍ പോലുള്ളവ പോകുമ്പോള്‍, എല്ലാവരും അവരവരുടെ വാഹനം കൊണ്ട് പോകാതെ വലിയ വാഹനം ഉള്ള ഒരാളിന്റെ വാഹനംഷെയര്‍ ചെയ്തും .പാഴ് വസ്തുക്കളും മറ്റുള്ളവയും കത്തിക്കേണ്ടി വരുമ്പോള്‍ പോലൂശന്‍ ഉണ്ടാക്കുന്ന വ്സതുക്കളെ വേര്‍തിരിച്ചു സംസ്കരിച്ചും ഒക്കെ നമുക്ക് നമ്മളെ കൊണ്ട് ആവുന്നത് ചെയ്യാന്‍ ആവും .അറിയുക നാം ജീവിക്കുക  മറ്റുള്ളവയെ ജീവിക്കാന്‍ അനുവദിക്കുംപോഴാണ് ഒന്നിനൊന് ആശ്രയത്വം ഇല്ലാതെ ഈ ഭൂമിയില്‍ നമുക്ക് നില നില്‍ക്കുക വയ്യ .
ഇനി ഒരു ശാസ്ത്ര കൌതുകം കൂടി പറഞ്ഞു നിര്‍ത്താം വളരെ കാലം ആയി മനുഷ്യര്‍ ഉയര്‍ത്തുന്ന ചോദ്യം ആണ് ഉത്തരം മുട്ടിക്കുന്ന ആ ചോദ്യത്തിന്  ശാസ്ത്രം ഉത്തരം പറയുന്നു   എന്താണ് ചോദ്യം എന്നല്ലേ? മുട്ടയാണോ കോഴിയാണോ ആദ്യം .ഇപ്പോള്‍ ഉത്തരം ഇങ്ങിനെ ആണ് കോഴി എന്ന് .കാരണം മുട്ടയില്‍ കാണുന്ന ഒവോ ക്ലെയിന്‍ എന്ന വസ്തു കോഴിയുടെ അണ്ട കോശത്തില്‍ നിന്ന് വരുന്നു എന്ന് ശാസ്ത്ര ലോകം കണ്ടെത്തിയിരിക്കുന്നു .അപ്പോള്‍ പിന്നേയു  ചോദ്യംബാക്കി ആ അണ്ട കോശം ഉള്‍കൊള്ളുന്ന കോഴി എങ്ങിനെ ഉണ്ടായി ?

Tuesday 14 September 2010

ഗുരു അവിശ്വാസിയോ

പ്രിയരെ
ഗുരുവിന്റെ വിശ്വാസം എന്ത് ? ഗുരു അവിശ്വാസിയോ ,തുടങ്ങി ചില സംശയങ്ങള്‍ പല കോണില്‍ നിന്നും ഉയരുന്നു ,പ്രിയന്‍ താഹ പോലുള്ള ചിലരോട് ചിലര്‍ ചോദിച്ചതായും , ഗുരുവിനെ വായിക്കുന്നവരില്‍ ചിലര്‍  സംശയം പ്രകടിപ്പിക്കയും ,മെസ്സേജു വഴി ചോദിക്കയും ഒക്കെ ചെയ്തതിനാല്‍ ഇവിടെ ചില കാര്യങ്ങള്‍ പറയാം എന്ന് കരുതുന്നു ,
ചോദ്യത്തിനുള്ള ഉത്തരം അല്ല എന്നാണു എന്ത് അല്ല ? മത വിശ്വാസി അല്ല ,വിശ്വാസി ആണ് താനും .അതെങ്ങിനെ ! സര്‍വ മതത്തിലും വിശ്വസിക്കുന്നത് കൊണ്ട് ആണോ ? അല്ല ,പിന്നെ ഒരു മതത്തിലും വിശ്വസിക്കുന്നില്ല .പക്ഷെ ഒരു അല്ട്ടിമെട്ടു ശക്തിയില്‍ ഒരു ആനാടിയായ, അപരിമേയമായ, അനിര്‍വചനീയം ആയ , ഒന്നില്‍ ആണ് ഗുരു വിശ്വസിക്കുന്നത് .അത് ഏതെങ്കിലും മതത്തിന്റെ കളത്തില്‍ കൊണ്ട് വന്നു കെട്ടി .പുല്ലും തീറ്റയും വെള്ളവും കൊടുത്ത് വളര്‍ത്താവുന്ന ഒരു ശക്തി അല്ല എന്ന് ഗുരു മനസ്സിലാക്കുന്നു. അപ്പോള്‍ ഗുരവിന്റെ പേര് ഉമര്‍ എന്ന് ആണല്ലോ .അപ്പോള്‍ മുസ്ലിം അല്ലേ ? ആണ് അതെങ്ങിനെ! കാരണം ഞാന്‍ ജനിച്ചത് ആസ്മൂഹത്തിലെ ഉമ്മ ബാപ്പയ്ക്ക് ആണ് .ഞാന്‍ വളര്‍ന്ന മൂലം അതാണ്‌ .ഞാന്‍ ഇന്നും വസിക്കുന്നത് ആസമൂഹത്തില്‍ ല്‍ ആണ് ഞാന്‍ അറിഞ്ഞത് അവര്‍ പറഞ്ഞു  തന്ന ദൈവത്തെ ആണ് .ഞാന്‍ വര്‍ത്തിക്കുന്നത് അവരുടെ ആചാരത്തില്‍ ആണ് .അപ്പോള്‍  ആ സമൂഹത്തിന്റെ ഭാഗം തന്നെയാണ് ഞാനും .പിന്നെ എന്താണ് പ്രശ്നം . ഈ പറഞ്ഞത് കൊണ്ട് മുസ്ലിം വിഭാഗത്തില്‍ പെടുന്നു എന്ന് വരുമ്പോള്‍ തന്നെ ആ മതത്തിന്റെ വാക്താവ് ആകുവാനോ ആ മതത്തില്‍ കൂടി മാത്രമേ സ്വര്‍ഗത്തില്‍ കടക്കുക സാധ്യമാവൂ എന്നോ ദൈവത്തിന്റെ മതം അതുമാത്രം ആണ് എന്നോ ഞാന്‍ കരുതുന്നില്ല എന്നര്‍ത്ഥം .
അപ്പോള്‍ താങ്കള്‍ പറഞ്ഞ ദൈവത്തിനു പൂജ ആവശ്യം ഇല്ലേ , ആശക്തി തിരിച്ചു താങ്കളോട് ഒന്നും ആവശ്യപ്പെടുന്നില്ലേ , മതം ആചരിക്കാതെ എങ്ങിനെ താങ്കള്‍ക്കു തന്ന അനുഗ്രഹങ്ങള്‍ക്ക് എങ്ങിനെ നന്ദി പറയും ? ഇതുവരെ എന്നോട് ദൈവം എന്ന് വിശ്വാസികള്‍ പേരെടുത്തു വിളിക്കുന്ന അദ്ദേഹം ഒന്നും തിരിച്ചു ചോദിച്ചിട്ടേ ഇല്ല മാത്രമല്ല നമ്മള്‍ തമ്മില്‍ ഇതുവരെ സന്ധിക്കയോ സംസാരിക്കയോ ഉണ്ടായിട്ടില്ല .മാത്രമല്ല അദ്ദേഹം തന്ന എല്ലാ സൌഭാഗ്യങ്ങളും സൌജന്യപൂര്‍വ്വം  എനിക്ക് നല്‍കിയത് ആണ്  എന്നാണു ഗുരു കരുതുന്നത് .ഇനി അഥവാ ആ മഹാ പ്രഭു ഇതിനു പകരം വല്ലതും തിരിച്ചു ചോദിക്കുകയാണ് എങ്കില്‍ പ്രിയരെ ഒന്ന് ആലോചിച്ചു നോക്കൂ അദ്ദേഹം മനുഷ്യനെ പോലെ സ്വാര്‍ത്ഥം ഉള്ള ഒരാള്‍ എന്ന് വന്നു പോകില്ലേ ,
അപ്പോള്‍ പ്രവാചകന്‍ മുഹമ്മദു പറഞ്ഞ മത ശാസനകള്‍ അനുസരിക്കയും മുഹമ്മദില്‍ വിശ്വസിക്കയും ചെയ്യുന്നില്ലേ ? വിശ്വസിക്കുന്നു മുഹമ്മദു മഹാ പ്രവാചകന്‍ ആണ് അദ്ദേഹം പ്രതെകിച്ച്ചു ഒരു മതവും ഇവിടെ സ്ഥാപിച്ചിട്ടില്ല നിലവില്‍ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന മനുഷ്യ മതത്തെ അദ്ദേഹത്തിന്റെ
കാലത്തിനു അനുസരിച്ചു പരിഷ്കരിച്ചും വികസിപ്പിച്ചും മനുഷ്യ  നന്മക്കായി ഉപയോഗിച്ചു .അത് വളര്‍ന്നു ലോക ത്തു പടരുന്നതിനോടൊപ്പം വലിയ സ്ഥാപിത മതം [എസ്ടാബ്ലി ഷഡ്] അയി മാറുകയും ചെയ്തു .പിന്നീട് അതിനെ  രാജാന്ക്കന്മാരും തിയോക്രാട്ടുകളും സംഘടനകളും കൈകാര്യം ചെയ്തു തുടങ്ങിയപ്പോള്‍ ചീഞ്ഞു പോകാന്‍ തുടങ്ങി .ഇന്നത്‌ ചീഞ്ഞു ചീഞ്ഞു മനുഷ്യത്വം വരെ നഷ്ടമായ ഒരവസ്ഥയില്‍ എത്തി നില്‍ക്കുന്നു .അപ്പോള്‍ ആണ് നാം മൂല സ്ഥാനത്തേക്ക് നോക്കുന്നത് ,അപ്പോള്‍ സ്വച്ഛന്ദ സുന്ദര വിഹായസ്സിനുമപ്പുറം ഇരുന്നു .നൂറുന്‍അലാ നൂര്‍ [പ്രകാശത്തിന്റെ പ്രകാശം ] ആയ മഹാശക്തി പുഞ്ചിരിക്കുന്നു . ഗുരു അവിടേക്ക് നോക്കി .കാരുന്ണ്യത്തിനെ ക്ഷീര സാഗരത്തില്‍ മരുവുന്ന പരാശക്തി പ്രീ കണ്ടീഷന്‍  ഒന്നും തന്നെ ഇല്ലാതെ എന്നെ സംരക്ഷിക്കുമെന്നും തുടര്‍ന്നും കരുണയും സ്നേഹവും ശക്തിയും ജീവനും സൌന്ദര്യവും എല്ലാമെല്ലാം പകര്‍ന്നു നല്‍കുമെന്നും .ശരീര കലകള്‍ ചത്തുപോകും വരെ അതങ്ങിനെ തുടരുമെന്നും ചത്തുപോയാല്‍ ഇത്രമേല്‍ സ്നേഹവും ദയയും കരുണയും ഉള്ള ദൈവം എന്നെ നരകത്തില്‍ എന്നല്ല .വെറും ചാണക കുണ്ടില്‍ വരെ ഇടില്ലഎന്നും ഒക്കെ ഗുരു മനം ചെയ്തു .ഇനി ചത്തതിനു ശേഷം നരകത്തില്‍ ഇട്ടു എന്ന് വയ്ക്കുക നമുക്ക് എന്ത് ചെയ്യാന്‍ പറ്റും ,അത് അദ്ദേഹം അങ്ങിനെ നിക്ഷയിച്ച്ചുവെങ്കില്‍ അതും സന്തോഷത്തോടെ സ്വീകരിക്കുകയല്ലാതെ വിശ്വാസിക്ക് മറ്റെന്തു മാര്‍ഗം ? പക്ഷെ അതുപേടിച്ച്ചു നിങള്‍ പറയുന്ന മതം തീര്‍ക്കുന്ന സ്വര്‍ഗം ഉണ്ടല്ലോ അതിനു പിറകെ പോകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല .
 ഇനി അടുത്ത സംശയം പിന്നെ നിങ്ങള്‍ ഈ കുരു കുരു എന്ന് പറയുന്നല്ലോ മതത്തില്‍ അല്ലാതെ മറ്റെവിടെ ആണ് കുരു ? നിങ്ങള്‍ പിന്നെ എന്ത് പൂ ഗുരുവാണ് .കൂട്ടരെ മഹാഗുരു ചാര്‍വാകന്‍ ദൈവ വിശ്വാസിപോലും ആയിരുന്നില്ല .ഭഗവാന്‍ എന്ന് പിന്നീട് വിളിക്കപ്പെട്ട ബു ദ്ധനും ഒരു ദൈവത്തെപോലും ചൂണ്ടിക്കാട്ടിയില്ല .അപ്പോള്‍ അറ്റ്‌ ലീസ്റ്റ് ഈ ഗുരു വിശ്വാസി ആണ് എന്ന് സമ്മതിക്ക എങ്കിലും ചെയ്യുന്നില്ലേ .  ഗുരു പറഞ്ഞത്‌ മനസ്സിലാക്കാന്‍ പ്രയാസം ഉണ്ടായി ക്കാണില്ല അല്ലേ ? തീരെ ലളിതം ആയി ആണ് ഗുരു ഇവിടെ കാര്യങ്ങള്‍ പറഞ്ഞത് എന്ന് കരുതുന്നു .മറ്റുകാര്യങ്ങള്‍ നിങ്ങള്ക്ക് വിട്ടു ഗുരു ലഘു ഗുരു ര്സഗുരു

മരുഭൂ വട്ട്

പ്രിയരെ ഇന്നലെ പാട്ടുപാടി ഇന്ന് ഒരു കൊച്ചു അനുഭവ കഥ ആയാലോ ,
 ഒരു രാത്രി, ഗുരുവിനു ലേശം വട്ടു ഉണ്ട് എന്ന് അറിയാലോ ,ഗുരു പൂര്‍ണ്ണ നിലാവിന്റെ ചന്തം ആസ്വദിച്ചു നടന്നു .എവിടെ ?മരുഭൂമിയില്‍ .അന്ന് ഞാന്‍ ഐക്യ എമിരേറ്റിലെ  അബുദാബിയുടെ പടിഞ്ഞാറു ഭാഗത്ത് പണിചെയ്യുന്നു .ബിടാസായിടില്‍ നടന്നു നടന്നു നേരത്തെ ലക്‌ഷ്യം വച്ച ലാന്ഡ് മാര്‍ക്ക് ,ക്യാമ്പിന്റെ പള്ളി മിനാരത്തിലെ പച്ച വെളിച്ചം ,എങ്ങോ മണല്‍ കുന്നിനാല്‍ മറഞ്ഞു പോയി .ബോധത്തിനും ഉണര്‍വിനും ഇടയില്‍ ആവും ഗുരുവിന്റെ പല നടത്തവും ഗുരുവിനു എന്നല്ല ഈ മരുപ്പരപ്പില്‍ പലരും സ്വയം സംസാരിക്കയും സ്വപ്നത്തിലും ജാഗരത്തിനുമിടയില്‍ ജീവിക്കയും ചെയ്യുന്നവരാണ് .ശ്രദ്ധിച്ചാല്‍ മനസിലാവും .കുന്നു വെളിച്ചം മറച്ചതും , ക്യാമ്പില്‍ നിന്ന് ദൂരെ ആയതുമൊക്കെ ഗുരു തിരിച്ചറിയുന്നത് ദിവാസ്വപ്നത്തില്‍ നിന്നും നിലാ ലഹരിയില്‍ നിന്നും ഉണര്‍ന്നതിനു ശേഷം ആണ്. അപ്പോള്‍ ഭയന്നു.ഭയന്നാല്‍ ബുദ്ധി പ്രവര്‍ത്തിക്കില്ല എന്ന്  അറിയാമല്ലോ ,ഗുരുവിനുബുദ്ധി കെട്ടു .
പിന്നെ ഒരു പാച്ചിലാണ് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ അങ്ങിന രണ്ടു മണല്‍ സഫാ മര്‍വകള്‍ക്ക്  ഇടയില്‍ പാഞ്ഞപ്പോള്‍ അങ്ങു അകലെ മറ്റൊരു വെളിച്ചം .ഹാവൂ ആശ്വാസം അടുത്തു അല്ലെങ്കിലും ഒരു ക്യാംപ്പോ ക്യംപോ കാംപോ  മറ്റോ ആയിരിക്കും ഇനി അങ്ങോട്ട്‌ നടക്കാം .അങ്ങിനെ വെളിച്ചം മറഞ്ഞു പോകാത്ത രീതിയില്‍ മണല്‍ കുന്നുകളുടെ പാര്‍ശ്വം  പറ്റി ഞാന്‍ നടന്നു കുറെ  നടന്നപ്പോള്‍ മനസ്സിലായി അതൊരു ക്യാമ്പ് തന്നെ ഉത്സാഹം ആയി .അപ്പോഴേക്കും ഉത്കണ്ട  കൊണ്ടും .നടപ്പിന്റെ ക്ഷീണം കൊണ്ടും കുഴഞ്ഞിരുന്നു. ക്യാമ്പിനു അടുത്തു എത്തിയില്ല അതിനു മുന്‍പേ മണല്കുന്നിന്റെ മറവില്‍ നിന്ന് ശക്തമായ വെളിച്ചം കണ്ണില്‍ പതിച്ചു .അതൊരു അതിശക്തമായ പ്രകാശം ഘടിപ്പിച്ച ഫോര്‍വീല്‍ വാഹനം ആയിരുന്നു വാഹനം അടുത്തു നിര്‍ത്തി അതില്‍ നിന്ന് രണ്ടുപേര്‍ ചാടി ഇറങ്ങി കണ്ണ് മഞ്ഞളിച്ച്ചുപോയതിനാല്‍ എനിക്ക് പെട്ടെന്ന് ഒന്നും പിടുത്തം കിട്ടിയില്ല .അവര്‍ അടുത്തെത്തി വണ്ടിയില്‍ ഇരുന്ന ആള്‍ പ്രകാശം കുറക്കുകയും ചെയ്തു .അപ്പോഴാണ്‌ ഞാന്‍ ശരിക്കുംകാണുന്നത് നീളന്‍ വസ്ത്രംധരിച്ച    രണ്ടുപേരുടെ കയ്യിലും തോക്ക് . ഞാന്‍ ഞെട്ടി  ബു ദ്ധി പിന്നേയു ഓഫ്. പക്ഷെ മനുഷ്യന്‍ ആപല്‍ഘട്ടത്തില്‍ വിപധി ദൈര്യം വീണ്ടെടുക്കും .ഞാന്‍ സലാം ചൊല്ലി .
അവര്‍ സലാം മടക്കി എന്നിട്ട് അറബിയില്‍ ചോദിച്ചു നീ എങ്ങിനെ ഇവിടെ എത്തി .അറിയാവുന്ന മുറി അറബിയില്‍ ഞാന്‍ കാര്യം പറഞ്ഞു അവരോട് വെള്ളം ഉണ്ടോ എന്ന് ചോദിക്കയും ചെയ്തു .വണ്ടിയില്‍ ഇരുന്ന ആളോട് വെള്ളം കൊണ്ടുവരാന്‍ അതില്‍ ഒരാള്‍ പറഞ്ഞു .ബത്താക്ക [വര്‍ക്ക് പെര്‍മിറ്റു ]ഉണ്ടോ എന്ന് ചോദിച്ചു എന്റെ കയ്യില്‍ ഒന്നും ഇല്ലായിരുന്നു ട്രാക്ക് സൂട്ടു ആണ് വേഷം  .കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്ക് ബോ ധ്യം ആയി എന്ന് തോന്നുന്നു ക്യാമ്പും ലൊക്കേഷനും ഒക്കെ ചോദിച്ചു .എല്ലാത്തിനുംഉത്തരം ബോ ധ്യം ആയതു കൊണ്ട് ആവണം അതില്‍ ഒരാള്‍ എന്നെ കൈപിടിച്ചു ഒരു മണല്‍ കൂനയില്‍ കയറ്റി അതാ തൊട്ടു അടുത്തു തന്നെ എന്റെ ക്യാമ്പ് ഞാന്‍ ആര്‍ത്തു വിളിച്ചുപോയി അതെ അതെ അതാണ് എന്റെ താവളം .ഇത്ര വളരെ അടുത്താണ് എന്ന് ഞാന്‍ ഒട്ടും കരുതിയില്ല .ഭൂമി ഉരുണ്ടതു ആണ് എന്ന് മരുഭൂമിയിലെ പരപ്പില്‍,നടക്കുമ്പോള്‍ എങ്ങിനെ മനസ്സിലാവാന്‍! ഞാന്‍ അത് വരെ നടന്നത് വട്ടത്തില്‍ ആണ്  എന്നും ചെന്നുപെട്ടത് ഓയില്‍ ഫീല്ടിനു  കാവല്‍ നില്‍ക്കുന്ന പട്ടാള ക്യാമ്പിനു പിറകില്‍ ആണ് എന്നും, ആര് ആ ക്യാമ്പിനു ചുറ്റുവട്ടത്ത് വന്നാലും അവര്‍ക്ക് അകത്തു നിന്ന് കാണാം എന്ന് ഒക്കെ അപ്പോഴാണ്‌ എനിക്ക് മനസ്സില്‍ ആയതു .ഇനി ഈ പരിസരത്തു   വരരുത് എന്ന താക്കീതോടെ അവര്‍ എന്നെ എന്റെ ക്യാമ്പില്‍ കൊണ്ട് വിട്ടു കാവല്കാരനോട് ചോദിക്കാനും വിട്ടുപോയില്ല ഞാന്‍ അവിടെ തന്നെയാണോ എന്ന് .
കൂട്ടരേ അതിനു ശേഷം ഗുരുവിനു മരുഭൂ വട്ട്  നിലാവത്ത് വന്നിട്ടില്ല ഇനി വരുമോ എന്തോ?

Monday 13 September 2010

വരിക പ്രണയത്തിന്റെ പൂക്കുടയില്‍ നിന്നെടുക്കുക

ഒരു കുടന്നപൂക്കള്‍ കടമായി ഞാനെടുത്തു
സ്വര്‍ഗീയാരാമത്തില്‍ നിന്ന് പറിച്ചെടുത്തു
ഭൂമിയില്‍ അത് അക്ഷര നക്ഷത്രമായി
അന്തരീക്ഷത്തില്‍ വര്‍ണവും സംഗീതവും

ഒരു പിടി മുത്തുകള്‍ ഞാന്‍ കടലില്‍നിന്നു -
മുങ്ങിത്തപ്പി എടുത്തു കരയില്‍ വിതറി
അവ  രത്നങ്ങള്‍ കായ്ക്കുന്ന വ്ര്‍ക്ഷങ്ങള്‍ ആയി
ജ്ഞാനത്തിന്റെ പഴങ്ങള്‍ അവയില്‍ ഉലഞ്ഞാടി

പൊഴിയുന്ന കായ്കള്‍ പെറുക്കി പെറുക്കി
കയ്യിലെ മരത കൂടയില്‍ നിറച്ചു തല യേറ്റി
ഇതാ നിങ്ങളുടെ പടിപ്പുര വാതിലില്‍ മുട്ടുന്നു
മുത്തുവേണോമരതകം വേണോ പവിഴം വേണോ .

നിങ്ങളെനിക്ക് ദ്രവ്യം തരേണ്ട .വാങ്ങിക്കോളൂ
ഞാന്‍ നിങ്ങളുടെ സ്നേഹം യാചിക്കുന്നു
ഹ്ര്‍ത്തില്‍ സൂക്ഷിച്ച കരുണ പകരം ചോദിക്കുന്നു
വരിക പ്രണയത്തിന്റെ പൂക്കുടയില്‍ നിന്നെടുക്കുക

hi dearfriends

പ്രിയരെ ഗുരു ഇവിടെ ഒരു പുതിയ ബ്ലോഗ്‌ തുടങ്ങുന്നു .വളരെ ഏറെ സമയം വേണ്ടുന്ന ഒരു ഫീല്‍ഡ് ആണ് എന്നത് കൊണ്ട് തല്‍കാലം ചെറുതായി ആരഭിക്കയാണ് കൂട്ടുകാര്‍ സഹകരിക്കും എന്നാ പ്രതീക്ഷയോടെ ഗുരു ഉമര്‍